Player_logo Podcasts Community Create a Podcast
വലലന്‍-സൈരന്ധ്രി (കീചകവധം)-കഥകളിപദം
Clean
October 14, 2009 10:46 PM PDT

ഇരയിമ്മന്‍തമ്പി രചിച്ച കീചകവധം ആട്ടകഥയിലെ സൈരന്ധ്രിയും വലലനുമായുള്ള രംഗം ശ്രീ കലാ:നീലകണ്ഠന്‍ നമ്പീശന്‍ ആലപിച്ചത്.
ശിങ്കിടി: കലാ:ഉണ്ണികൃഷ്ണക്കുറുപ്പ്.

‘വസുന്ധരാതനയ’-സോപാനസംഗീതം
Clean
October 03, 2009 02:21 AM PDT
itunes pic

‘വസുന്ധരാതനയ’ എന്ന കീര്‍ത്തനം ശ്രീ പുതുശ്ശേരി രാഘവക്കുറുപ്പ് സോപാനവഴിയില്‍ ആലപിച്ചിരിക്കുന്നു.
.
ഇടയ്ക്ക-ശ്രീ പുതുശ്ശേരി രാഘവക്കുറുപ്പ്

സഹഗായകന്‍- ശ്രീ കലാപീഠം രാജേഷ്

‘അംബകൃപ കുരു മേ തവ ദാസേ‘ (സോപാനസംഗീതം)
Clean
September 09, 2009 02:25 AM PDT
itunes pic

അംബകൃപാ എന്ന കീര്‍ത്തനം സോപാനപാനവഴിക്ക് ആലപിച്ചിരിക്കുന്നു.
ആലാപനം & ഇടയ്ക്ക:പുതുശ്ശേരി രാഘവക്കുറുപ്പ്.
സഹഗായകന്‍:കലാപീഠം രാജേഷ്.

‘രാമരാമ രമാപതേ‘ (കഥകളിപദം)
Clean
September 07, 2009 09:34 AM PDT

കൊട്ടാരത്തില്‍ ശങ്കുണ്ണി രചിച്ച ‘ശ്രീരാമപട്ടാഭിഷേകം’ ആട്ടകഥയിലെ ‘രാമരാമ രമാപതേ’ എന്നാരംഭിക്കുന്ന പദം. പട്ടാഭിഷേകശേഷം ഹനൂമാനാദികളുടെ സ്തുതിയായുള്ള ഈ പദം ഭൂപാളരാഗത്തിലും മുറിയടന്തതാളത്തിലും ഉള്ളതാണ്.
ആലാപനം: ശ്രീ കലാ:നീലകണ്ഠന്‍ നമ്പീശന്‍.

‘കാശിവിശ്വനാഥാ’-സോപാനസംഗീതം
Clean
July 28, 2009 12:10 AM PDT
itunes pic

“കാശിവിശ്വനാഥാ” എന്ന കീര്‍ത്തനം സോപാനവഴിയില്‍ ആലപിച്ചിരുന്നു.
.
ആലാപനം & ഇടയ്ക്ക:ശ്രീ പുതുശ്ശേരി രാഘവക്കുറുപ്പ്. . സഹഗായകന്‍:ശ്രീ കലാപീഠം രാജേഷ്.

‘കാരുണ്യാമൃതവാരിധീ’-വന്ദനശ്ലോകം
Clean
July 24, 2009 01:44 AM PDT

കഥകളിയിലെ ‘കാരുണ്യാമൃതവാരിധീ’ എന്നുതുടങ്ങുന്ന ഒരു വന്ദനശ്ലോകം.
പ്രധാനഗായകന്‍: ശ്രീ കലാ:നീലകണ്ഠന്‍ നമ്പീശന്‍

“ശ്രീരാമചന്ദ്രാ ജയ”-സോപാനസംഗീതം
Clean
April 21, 2009 10:02 AM PDT
itunes pic

സ്വാതിതിരുനാളിന്റെ “ശ്രീരാമചന്ദ്രാ ജയ” എന്ന കീര്‍ത്തനം സോപാനവഴിയില്‍ ആലപിച്ചിരുന്നു.
.
ആലാപനം & ഇടയ്ക്ക:ശ്രീ പുതുശ്ശേരി രാഘവക്കുറുപ്പ്.
.
സഹഗായകന്‍:ശ്രീ കലാപീഠം രാജേഷ്.

“യാതുധാനശിഖാമണേ ശൃണു”-കഥകളിപദം
Clean
April 16, 2009 02:20 AM PDT

രാവണവിജയം ആട്ടകഥയിലെ “യാതുധാനശിഖാമണേ ശൃണു” എന്ന ദൂതന്റെ പദം.

പൊന്നാനി-ശ്രീ കലാ:നീലകണ്ഠന്‍ നമ്പീശന്‍.

ശുങ്കിടി:കലാ:സുബ്രഹ്മണ്യന്‍.

“ഈശാമഹേശാ ശംഭോ”-സോപാനസംഗീതം
Clean
March 04, 2009 11:11 PM PST
itunes pic

“ഈശാമഹേശാ ശംഭോ” എന്ന കീര്‍ത്തനം.
ആലാപനം & ഇടയ്ക്ക: ശ്രീ പുതുശ്ശേരി രാഘവക്കുറുപ്പ്.
സഹഗായകന്‍: ശ്രീ കലാപീഠം രാജേഷ്.

സോപാനസംഗീതം-“പാഹിമാം ശ്രീ വാഗീശ്വരീ”
Clean
March 03, 2009 01:09 AM PST
itunes pic

ആലാപനം & ഇടയ്ക്ക:ശ്രീ പുതുശ്ശേരി രാഘവക്കുറുപ്പ്.. ദക്ഷിണകേരളത്തിലെ പ്രമുഖ
സോപാനസംഗീതജ്ഞനായിരുന്ന ശ്രീ രാഘവക്കുറുപ്പ് വൈയ്ക്കം
പെരുംതൃക്കോവിലിലെ(വൈക്കം മഹാദേവക്ഷേത്രം) വാദ്യകഴകത്തിന് അവകാശികളായ
പുതുശ്ശേരികുടുബത്തിലെ അംഗമായിരുന്നു. പുതുശ്ശേരി കുട്ടിയമ്മയുടേയും ആയാം‌കുടി പടിഞ്ഞാറേ
കരിക്കോട്ട് നാരായണക്കുറുപ്പിന്റേയും പുത്രനായി1928 ഫെബ്രുവരി 26ന് ഭൂജാതനായ ഇദ്ദേഹത്തിന്റെ
സ്ക്കൂള്‍വിദ്യാഭാസം രണ്ടാം‌ക്ലാസ് വരെമാത്രമെ ഉണ്ടായിട്ടുള്ളു. രാഘവക്കുറുപ്പ് തന്റെ ആറാം വയസ്സില്‍
സ്വപിതാവിന്റെ ശിക്ഷണത്തില്‍ ആരംഭിച്ച ക്ഷേത്രവാദനകലാഭ്യാസം(ഇടയ്ക്കവാദനം, ചെണ്ടമേളം,
പഞ്ചവാദ്യം, കളമെഴുത്തും പാട്ടും, സോപാനസംഗീതം തുടങ്ങിയവ) പിന്നീട് കലവൂര്‍ കൃഷ്ണക്കുറുപ്പിന്റേയും
നാണപ്പക്കുറുപ്പിന്റേയും കീഴില്‍ തുടര്‍ന്നു. പതിനൊന്നാം വയസ്സില്‍ വൈക്കം ക്ഷേത്രത്തിലായിരുന്നു
അദ്ദേഹത്തിന്റെ അരങ്ങേറ്റം. പുതുശ്ശേരി രാഘവക്കുറുപ്പിനെ പോലെതന്നെ ക്ഷേത്രമേളവാദനകലയില്‍
ജീവിതസമര്‍പ്പണം നടത്തിയിട്ടുള്ള ശ്രീ ആയാം‌കുടി കുട്ടപ്പമാരാരും ശ്രീ ആയാം‌കുടി തങ്കപ്പമാരാരും
സതീത്ഥ്യര്‍ ആയിരുന്നു. ഇദ്ദേഹം പിന്നീട് വൈക്കം തുടങ്ങി ദക്ഷിണകേരളത്തിലെ പല
പ്രമുഖക്ഷേത്രങ്ങളിലും പ്രവര്‍ത്തിച്ചുവന്നു. പിന്നീട് തിരുവിതാകൂര്‍ ദേവസ്വംബോര്‍ഡ് ക്ഷേത്രകലകള്‍
അഭ്യസിപ്പിക്കുവാനായി വൈക്കം ക്ഷേത്രത്തില്‍ ‘ക്ഷേത്രകലാപീഠം’ എന്നപേരില്‍ തുടങ്ങിയ
വിദ്യാലയത്തില്‍ കുറുപ്പ് സോപാനസംഗീതവിഭാഗത്തിന്റെ ചുമതലക്കാരനായി സേവനമനുഷ്ടിച്ചു.
ശ്രീ പാഴൂര്‍ നാരായണമാരാര്‍, ശ്രീ പെരുമ്പള്ളി ഗോവിന്ദമാരാര്‍, ശ്രീ പുലിപ്ര കൃഷ്ണന്‍‌കുട്ടി,
ശ്രീ ശങ്കരനുണ്ണി(തീയാട്ട് കലാകാരന്‍), ശ്രീ കുമ്മത്ത് രാമന്‍‌കുട്ടി, മേളകലാനിധി സദനം ദിവാകരമാരാര്‍
തുടങ്ങിയവരൊക്കെ ക്ഷേത്രകലാപീഠത്തില്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായിരുന്നു.
പഞ്ചവാദ്യത്തിനു കൂടാതെ കഥകളിക്കും കുറുപ്പാശാന്‍ മദ്ദളം വായിച്ചുവന്നിരുന്നു. പന്ത്രണ്ട് വര്‍ഷം
കൂടുമ്പോള്‍ വൈക്കം മഹാദേവക്ഷേത്രത്തില്‍ പന്ത്രണ്ടുദിവസമായി നടന്നുവരുന്ന
‘വടക്കുപുറത്തുപാട്ടിന്(കളമെഴുത്തും പാട്ടും) കളമെഴുത്ത്, കളം‌പാട്ട്, കളം‌പൂജ എന്നിവയും
ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ചെയ്തുവന്നിരുന്നത്. വൈക്കത്ത് കുടവെച്ചൂര്‍ ചൂളയില്‍ രാജമ്മയാണ്
രാഘവക്കുറുപ്പിന്റെ സഹധര്‍മ്മിണി. ശ്രീ ക്ഷേത്രകലാപീഠം രാജേഷ്, രമേഷ് എന്നിവര്‍ പുത്രന്മാരും.
തിരുവിതാം‌കൂര്‍ ദേവസ്വംബോര്‍ഡിന്റെ പുരസ്ക്കാരവും, മാരാര്‍ ക്ഷേമസഭയുടെ ‘ക്ഷേത്രകലാചാര്യ
പുരസ്ക്കാരവും’, മരുത്തോര്‍വട്ടം ശ്രീ ധന്വന്തരി ക്ഷേത്രകലാപീഠത്തിന്റേയും ശ്രീ ദുര്‍ഗ്ഗാ പഞ്ചവാദ്യ
സമിതിയുടെയും വകയായി ‘സ്വര്‍ണ്ണപതക്കവും’ ലഭിച്ചിട്ടുള്ള അദ്ദേഹത്തിന് ഇതുകൂടാതെ
ആസ്വാദകസമൂഹത്തിന്റെ പ്രശംസയ്ക്ക് പാത്രീഭൂതമായി ഒട്ടനവധി പുരസ്ക്കാരങ്ങളും ലബ്ദമായിട്ടുണ്ട്.
സോപാനസംഗീതലോകം പ്രശസ്തിയില്‍ ഇല്ലെങ്കിലും പ്രവൃത്തിയില്‍ ഞിരളത്ത് രാമപൊതുവാളിനൊപ്പം
തന്നെ സ്ഥാനം നല്‍കിയിരുന്ന കലാകാരനാണ് പുതുശ്ശേരി രാഘവക്കുറുപ്പ്. ഇദ്ദേഹം ഒരിക്കല്‍ തൃശ്ശൂരില്‍
വെച്ച് ഞിരളത്തിനൊപ്പം സോപാനസംഗീതം ആലപിക്കുകയും അദ്ദേഹത്തിന്റെ ആദരവ്
നേടുകയുമുണ്ടായിട്ടുണ്ട്. ആരോഗ്യപരമായി അവശതയനുഭവിക്കാന്‍ ഇടയായതിനെ തുടര്‍ന്ന്
മേളകലാകുലപതി ശ്രീ തൃക്കാമ്പുറം കൃഷ്ണന്‍‌കുട്ടിമാരാരുടെ പ്രയത്നഭലമായി കോട്ടക്കല്‍
ആര്യവൈദ്യശാലയില്‍ കുറുപ്പാശാന് സൌജന്യ ചികിത്സാസഹായം ലഭിക്കുകയുണ്ടായി. 22/10/2003ല്‍
കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ വെച്ച് അദ്ദേഹം അന്തരിച്ചു.
ക്ഷേത്രകലകളുടെ വളര്‍ച്ചക്കും, വികാസത്തിനും, നിലനില്‍പ്പിനും, പ്രചാരണത്തിനും വേണ്ടി
അക്ഷീണപരിശ്രമം നടത്തിയിട്ടുള്ള രാഘവക്കുറുപ്പാശാന്‍ പ്രതിഭാധനരായ വലിയ ഒരു
ശിഷ്യസമ്പത്തിനുകൂടി ഉടമയാണ്. ശ്രീ പാഴൂര്‍ നാരായണമാരാര്‍, ശ്രീ ചോറ്റാനിക്കര സുഭാഷ്,
ശ്രീ ചിറക്കടവ് ബേബി മാരാര്‍, ശ്രീ കലാപീഠം കീഴൂര്‍ മധുസൂദനക്കുറുപ്പ്, ശ്രീ കലാപീഠം ഉദയനാപുരം
പത്മകുമാര്‍, ശ്രീ തിരുമറയൂര്‍ ഗിരിജന്‍ മാരാര്‍ തുടങ്ങിയവര്‍ ശിഷ്യരില്‍ പ്രധാനികളാണ്. ഫ്രാന്‍സിലെ
കേരള മ്യൂസിക്ക് റിസര്‍ച്ച് സെന്ററിലെ ഏതാനം പ്രൊഫസര്‍മാര്‍ ശ്രീ കലാമണ്ഡലം ജയപ്രകാശ്
നാരായണനൊടൊപ്പം കുറുപ്പാശാനെ സമീപിച്ച് ശിഷ്യത്വം സ്വീകരിക്കാനിടയായിട്ടുണ്ട്.
അദ്ദേഹത്തിന്റെ പുത്രന്‍ ശ്രീ
ക്ഷേത്രകലാപീഠം രാജേഷാണ് കൂടെ പാടിയിരിക്കുന്നത്.

“യോഗീന്ദ്രാണാം”
Clean
January 09, 2009 06:44 AM PST

മേല്‍പ്പത്തൂര്‍ ഭട്ടതിരിപ്പാടിന്റെ ‘നാരായണീയ’ത്തിലെ സുപ്രസിദ്ധമായ ‘യോഗീന്ദ്രാണാം’ എന്ന ശ്ലോകം.
തുടര്‍ന്ന് ‘കല്യാണശീല’ എന്ന മംഗളശ്ലോകവും.
ആലാപനം:കലാമണ്ഡലം ഉണ്ണികൃഷ്ണകുറുപ്പ്.
സഹഗായകന്‍:പാലനാട് ദിവാകരന്‍ നമ്പൂതിരി.

“കരുണചെയ്‌വാനെന്തു താമസം”
Clean
January 06, 2009 03:25 AM PST

ആലാപനം & :ശ്രീ കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ്

ശിങ്കിടി: ശ്രീ കലാനിലയം ഉണ്ണികൃഷ്ണന്‍

സോപാനസംഗീതം-“പരിപാഹി ഗണാഥിപാ”
Clean
January 05, 2009 12:39 AM PST
itunes pic

സ്വാതിതിരുനാള്‍ കീര്‍ത്തനമായ സോപാനവഴിയില്‍ ആലപിച്ചിരിക്കുന്നു.

ആലാപനം & ഇടയ്ക്ക:ശ്രീ പുതുശ്ശേരി രാഘവക്കുറുപ്പ്.. ദക്ഷിണകേരളത്തിലെ പ്രമുഖ
സോപാനസംഗീതജ്ഞനായിരുന്ന ശ്രീ രാഘവക്കുറുപ്പ് വൈയ്ക്കം
പെരുംതൃക്കോവിലിലെ(വൈക്കം മഹാദേവക്ഷേത്രം) വാദ്യകഴകത്തിന് അവകാശികളായ
പുതുശ്ശേരികുടുബത്തിലെ അംഗമായിരുന്നു. പുതുശ്ശേരി കുട്ടിയമ്മയുടേയും ആയാം‌കുടി പടിഞ്ഞാറേ
കരിക്കോട്ട് നാരായണക്കുറുപ്പിന്റേയും പുത്രനായി1928 ഫെബ്രുവരി 26ന് ഭൂജാതനായ ഇദ്ദേഹത്തിന്റെ
സ്ക്കൂള്‍വിദ്യാഭാസം രണ്ടാം‌ക്ലാസ് വരെമാത്രമെ ഉണ്ടായിട്ടുള്ളു. രാഘവക്കുറുപ്പ് തന്റെ ആറാം വയസ്സില്‍
സ്വപിതാവിന്റെ ശിക്ഷണത്തില്‍ ആരംഭിച്ച ക്ഷേത്രവാദനകലാഭ്യാസം(ഇടയ്ക്കവാദനം, ചെണ്ടമേളം,
പഞ്ചവാദ്യം, കളമെഴുത്തും പാട്ടും, സോപാനസംഗീതം തുടങ്ങിയവ) പിന്നീട് കലവൂര്‍ കൃഷ്ണക്കുറുപ്പിന്റേയും
നാണപ്പക്കുറുപ്പിന്റേയും കീഴില്‍ തുടര്‍ന്നു. പതിനൊന്നാം വയസ്സില്‍ വൈക്കം ക്ഷേത്രത്തിലായിരുന്നു
അദ്ദേഹത്തിന്റെ അരങ്ങേറ്റം. പുതുശ്ശേരി രാഘവക്കുറുപ്പിനെ പോലെതന്നെ ക്ഷേത്രമേളവാദനകലയില്‍
ജീവിതസമര്‍പ്പണം നടത്തിയിട്ടുള്ള ശ്രീ ആയാം‌കുടി കുട്ടപ്പമാരാരും ശ്രീ ആയാം‌കുടി തങ്കപ്പമാരാരും
സതീത്ഥ്യര്‍ ആയിരുന്നു. ഇദ്ദേഹം പിന്നീട് വൈക്കം തുടങ്ങി ദക്ഷിണകേരളത്തിലെ പല
പ്രമുഖക്ഷേത്രങ്ങളിലും പ്രവര്‍ത്തിച്ചുവന്നു. പിന്നീട് തിരുവിതാകൂര്‍ ദേവസ്വംബോര്‍ഡ് ക്ഷേത്രകലകള്‍
അഭ്യസിപ്പിക്കുവാനായി വൈക്കം ക്ഷേത്രത്തില്‍ ‘ക്ഷേത്രകലാപീഠം’ എന്നപേരില്‍ തുടങ്ങിയ
വിദ്യാലയത്തില്‍ കുറുപ്പ് സോപാനസംഗീതവിഭാഗത്തിന്റെ ചുമതലക്കാരനായി സേവനമനുഷ്ടിച്ചു.
ശ്രീ പാഴൂര്‍ നാരായണമാരാര്‍, ശ്രീ പെരുമ്പള്ളി ഗോവിന്ദമാരാര്‍, ശ്രീ പുലിപ്ര കൃഷ്ണന്‍‌കുട്ടി,
ശ്രീ ശങ്കരനുണ്ണി(തീയാട്ട് കലാകാരന്‍), ശ്രീ കുമ്മത്ത് രാമന്‍‌കുട്ടി, മേളകലാനിധി സദനം ദിവാകരമാരാര്‍
തുടങ്ങിയവരൊക്കെ ക്ഷേത്രകലാപീഠത്തില്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായിരുന്നു.
പഞ്ചവാദ്യത്തിനു കൂടാതെ കഥകളിക്കും കുറുപ്പാശാന്‍ മദ്ദളം വായിച്ചുവന്നിരുന്നു. പന്ത്രണ്ട് വര്‍ഷം
കൂടുമ്പോള്‍ വൈക്കം മഹാദേവക്ഷേത്രത്തില്‍ പന്ത്രണ്ടുദിവസമായി നടന്നുവരുന്ന
‘വടക്കുപുറത്തുപാട്ടിന്(കളമെഴുത്തും പാട്ടും) കളമെഴുത്ത്, കളം‌പാട്ട്, കളം‌പൂജ എന്നിവയും
ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ചെയ്തുവന്നിരുന്നത്. വൈക്കത്ത് കുടവെച്ചൂര്‍ ചൂളയില്‍ രാജമ്മയാണ്
രാഘവക്കുറുപ്പിന്റെ സഹധര്‍മ്മിണി. ശ്രീ ക്ഷേത്രകലാപീഠം രാജേഷ്, രമേഷ് എന്നിവര്‍ പുത്രന്മാരും.
തിരുവിതാം‌കൂര്‍ ദേവസ്വംബോര്‍ഡിന്റെ പുരസ്ക്കാരവും, മാരാര്‍ ക്ഷേമസഭയുടെ ‘ക്ഷേത്രകലാചാര്യ
പുരസ്ക്കാരവും’, മരുത്തോര്‍വട്ടം ശ്രീ ധന്വന്തരി ക്ഷേത്രകലാപീഠത്തിന്റേയും ശ്രീ ദുര്‍ഗ്ഗാ പഞ്ചവാദ്യ
സമിതിയുടെയും വകയായി ‘സ്വര്‍ണ്ണപതക്കവും’ ലഭിച്ചിട്ടുള്ള അദ്ദേഹത്തിന് ഇതുകൂടാതെ
ആസ്വാദകസമൂഹത്തിന്റെ പ്രശംസയ്ക്ക് പാത്രീഭൂതമായി ഒട്ടനവധി പുരസ്ക്കാരങ്ങളും ലബ്ദമായിട്ടുണ്ട്.
സോപാനസംഗീതലോകം പ്രശസ്തിയില്‍ ഇല്ലെങ്കിലും പ്രവൃത്തിയില്‍ ഞിരളത്ത് രാമപൊതുവാളിനൊപ്പം
തന്നെ സ്ഥാനം നല്‍കിയിരുന്ന കലാകാരനാണ് പുതുശ്ശേരി രാഘവക്കുറുപ്പ്. ഇദ്ദേഹം ഒരിക്കല്‍ തൃശ്ശൂരില്‍
വെച്ച് ഞിരളത്തിനൊപ്പം സോപാനസംഗീതം ആലപിക്കുകയും അദ്ദേഹത്തിന്റെ ആദരവ്
നേടുകയുമുണ്ടായിട്ടുണ്ട്. ആരോഗ്യപരമായി അവശതയനുഭവിക്കാന്‍ ഇടയായതിനെ തുടര്‍ന്ന്
മേളകലാകുലപതി ശ്രീ തൃക്കാമ്പുറം കൃഷ്ണന്‍‌കുട്ടിമാരാരുടെ പ്രയത്നഭലമായി കോട്ടക്കല്‍
ആര്യവൈദ്യശാലയില്‍ കുറുപ്പാശാന് സൌജന്യ ചികിത്സാസഹായം ലഭിക്കുകയുണ്ടായി. 22/10/2003ല്‍
കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ വെച്ച് അദ്ദേഹം അന്തരിച്ചു.
ക്ഷേത്രകലകളുടെ വളര്‍ച്ചക്കും, വികാസത്തിനും, നിലനില്‍പ്പിനും, പ്രചാരണത്തിനും വേണ്ടി
അക്ഷീണപരിശ്രമം നടത്തിയിട്ടുള്ള രാഘവക്കുറുപ്പാശാന്‍ പ്രതിഭാധനരായ വലിയ ഒരു
ശിഷ്യസമ്പത്തിനുകൂടി ഉടമയാണ്. ശ്രീ പാഴൂര്‍ നാരായണമാരാര്‍, ശ്രീ ചോറ്റാനിക്കര സുഭാഷ്,
ശ്രീ ചിറക്കടവ് ബേബി മാരാര്‍, ശ്രീ കലാപീഠം കീഴൂര്‍ മധുസൂദനക്കുറുപ്പ്, ശ്രീ കലാപീഠം ഉദയനാപുരം
പത്മകുമാര്‍, ശ്രീ തിരുമറയൂര്‍ ഗിരിജന്‍ മാരാര്‍ തുടങ്ങിയവര്‍ ശിഷ്യരില്‍ പ്രധാനികളാണ്. ഫ്രാന്‍സിലെ
കേരള മ്യൂസിക്ക് റിസര്‍ച്ച് സെന്ററിലെ ഏതാനം പ്രൊഫസര്‍മാര്‍ ശ്രീ കലാമണ്ഡലം ജയപ്രകാശ്
നാരായണനൊടൊപ്പം കുറുപ്പാശാനെ സമീപിച്ച് ശിഷ്യത്വം സ്വീകരിക്കാനിടയായിട്ടുണ്ട്.

അദ്ദേഹത്തിന്റെ പുത്രന്‍ ശ്രീ ക്ഷേത്രകലാപീഠം രാജേഷാണ് കൂടെ പാടിയിരിക്കുന്നത്.

സോപാനസംഗീതം-“പത്മനാഭ മുകുന്ദ”(ത്യാണി)
Clean
January 04, 2009 04:36 AM PST
itunes pic

ആലാപനം & ഇടയ്ക്ക:ശ്രീ പുതുശ്ശേരി രാഘവക്കുറുപ്പ്.
.
ദക്ഷിണകേരളത്തിലെ പ്രമുഖ സോപാനസംഗീതജ്ഞനായിരുന്ന ശ്രീ രാഘവക്കുറുപ്പ് വൈയ്ക്കം പെരുംതൃക്കോവിലിലെ(വൈക്കം മഹാദേവക്ഷേത്രം) വാദ്യകഴകത്തിന് അവകാശികളായ
പുതുശ്ശേരികുടുബത്തിലെ അംഗമായിരുന്നു. പുതുശ്ശേരി കുട്ടിയമ്മയുടേയും ആയാം‌കുടി പടിഞ്ഞാറേ കരിക്കോട്ട് നാരായണക്കുറുപ്പിന്റേയും പുത്രനായി1928 ഫെബ്രുവരി 26ന് ഭൂജാതനായ ഇദ്ദേഹത്തിന്റെ
സ്ക്കൂള്‍വിദ്യാഭാസം രണ്ടാം‌ക്ലാസ് വരെമാത്രമെ ഉണ്ടായിട്ടുള്ളു. രാഘവക്കുറുപ്പ് തന്റെ ആറാം വയസ്സില്‍ സ്വപിതാവിന്റെ ശിക്ഷണത്തില്‍ ആരംഭിച്ച ക്ഷേത്രവാദനകലാഭ്യാസം(ഇടയ്ക്കവാദനം, ചെണ്ടമേളം, പഞ്ചവാദ്യം, കളമെഴുത്തും പാട്ടും, സോപാനസംഗീതം തുടങ്ങിയവ) പിന്നീട് കലവൂര്‍ കൃഷ്ണക്കുറുപ്പിന്റേയും നാണപ്പക്കുറുപ്പിന്റേയും കീഴില്‍ തുടര്‍ന്നു. പതിനൊന്നാം വയസ്സില്‍ വൈക്കം ക്ഷേത്രത്തിലായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. പുതുശ്ശേരി രാഘവക്കുറുപ്പിനെ പോലെതന്നെ ക്ഷേത്രമേളവാദനകലയില്‍
ജീവിതസമര്‍പ്പണം നടത്തിയിട്ടുള്ള ശ്രീ ആയാം‌കുടി കുട്ടപ്പമാരാരും ശ്രീ ആയാം‌കുടി തങ്കപ്പമാരാരും സതീത്ഥ്യര്‍ ആയിരുന്നു. ഇദ്ദേഹം പിന്നീട് വൈക്കം തുടങ്ങി ദക്ഷിണകേരളത്തിലെ പല പ്രമുഖക്ഷേത്രങ്ങളിലും പ്രവര്‍ത്തിച്ചുവന്നു. പിന്നീട് തിരുവിതാകൂര്‍ ദേവസ്വംബോര്‍ഡ് ക്ഷേത്രകലകള്‍ അഭ്യസിപ്പിക്കുവാനായി വൈക്കം ക്ഷേത്രത്തില്‍ ‘ക്ഷേത്രകലാപീഠം’ എന്നപേരില്‍ തുടങ്ങിയ
വിദ്യാലയത്തില്‍ കുറുപ്പ് സോപാനസംഗീതവിഭാഗത്തിന്റെ ചുമതലക്കാരനായി സേവനമനുഷ്ടിച്ചു. ശ്രീ പാഴൂര്‍ നാരായണമാരാര്‍, ശ്രീ പെരുമ്പള്ളി ഗോവിന്ദമാരാര്‍, ശ്രീ പുലിപ്ര കൃഷ്ണന്‍‌കുട്ടി,
ശ്രീ ശങ്കരനുണ്ണി(തീയാട്ട് കലാകാരന്‍), ശ്രീ കുമ്മത്ത് രാമന്‍‌കുട്ടി, മേളകലാനിധി സദനം ദിവാകരമാരാര്‍ തുടങ്ങിയവരൊക്കെ ക്ഷേത്രകലാപീഠത്തില്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായിരുന്നു.
പഞ്ചവാദ്യത്തിനു കൂടാതെ കഥകളിക്കും കുറുപ്പാശാന്‍ മദ്ദളം വായിച്ചുവന്നിരുന്നു. പന്ത്രണ്ട് വര്‍ഷം കൂടുമ്പോള്‍ വൈക്കം മഹാദേവക്ഷേത്രത്തില്‍ പന്ത്രണ്ടുദിവസമായി നടന്നുവരുന്ന
‘വടക്കുപുറത്തുപാട്ടിന്(കളമെഴുത്തും പാട്ടും) കളമെഴുത്ത്, കളം‌പാട്ട്, കളം‌പൂജ എന്നിവയും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ചെയ്തുവന്നിരുന്നത്. വൈക്കത്ത് കുടവെച്ചൂര്‍ ചൂളയില്‍ രാജമ്മയാണ്
രാഘവക്കുറുപ്പിന്റെ സഹധര്‍മ്മിണി. ശ്രീ ക്ഷേത്രകലാപീഠം രാജേഷ്, രമേഷ് എന്നിവര്‍ പുത്രന്മാരും. തിരുവിതാം‌കൂര്‍ ദേവസ്വംബോര്‍ഡിന്റെ പുരസ്ക്കാരവും, മാരാര്‍ ക്ഷേമസഭയുടെ ‘ക്ഷേത്രകലാചാര്യ
പുരസ്ക്കാരവും’, മരുത്തോര്‍വട്ടം ശ്രീ ധന്വന്തരി ക്ഷേത്രകലാപീഠത്തിന്റേയും ശ്രീ ദുര്‍ഗ്ഗാ പഞ്ചവാദ്യ സമിതിയുടെയും വകയായി ‘സ്വര്‍ണ്ണപതക്കവും’ ലഭിച്ചിട്ടുള്ള അദ്ദേഹത്തിന് ഇതുകൂടാതെ ആസ്വാദകസമൂഹത്തിന്റെ പ്രശംസയ്ക്ക് പാത്രീഭൂതമായി ഒട്ടനവധി പുരസ്ക്കാരങ്ങളും ലബ്ദമായിട്ടുണ്ട്.
സോപാനസംഗീതലോകം പ്രശസ്തിയില്‍ ഇല്ലെങ്കിലും പ്രവൃത്തിയില്‍ ഞിരളത്ത് രാമപൊതുവാളിനൊപ്പം തന്നെ സ്ഥാനം നല്‍കിയിരുന്ന കലാകാരനാണ് പുതുശ്ശേരി രാഘവക്കുറുപ്പ്. ഇദ്ദേഹം ഒരിക്കല്‍ തൃശ്ശൂരില്‍
വെച്ച് ഞിരളത്തിനൊപ്പം സോപാനസംഗീതം ആലപിക്കുകയും അദ്ദേഹത്തിന്റെ ആദരവ് നേടുകയുമുണ്ടായിട്ടുണ്ട്. ആരോഗ്യപരമായി അവശതയനുഭവിക്കാന്‍ ഇടയായതിനെ തുടര്‍ന്ന് മേളകലാകുലപതി ശ്രീ തൃക്കാമ്പുറം കൃഷ്ണന്‍‌കുട്ടിമാരാരുടെ പ്രയത്നഭലമായി കോട്ടക്കല്‍
ആര്യവൈദ്യശാലയില്‍ കുറുപ്പാശാന് സൌജന്യ ചികിത്സാസഹായം ലഭിക്കുകയുണ്ടായി. 22/10/2003ല്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ വെച്ച് അദ്ദേഹം അന്തരിച്ചു. ക്ഷേത്രകലകളുടെ വളര്‍ച്ചക്കും, വികാസത്തിനും, നിലനില്‍പ്പിനും, പ്രചാരണത്തിനും വേണ്ടി
അക്ഷീണപരിശ്രമം നടത്തിയിട്ടുള്ള രാഘവക്കുറുപ്പാശാന്‍ പ്രതിഭാധനരായ വലിയ ഒരു ശിഷ്യസമ്പത്തിനുകൂടി ഉടമയാണ്. ശ്രീ പാഴൂര്‍ നാരായണമാരാര്‍, ശ്രീ ചോറ്റാനിക്കര സുഭാഷ്,
ശ്രീ ചിറക്കടവ് ബേബി മാരാര്‍, ശ്രീ കലാപീഠം കീഴൂര്‍ മധുസൂദനക്കുറുപ്പ്, ശ്രീ കലാപീഠം ഉദയനാപുരം പത്മകുമാര്‍, ശ്രീ തിരുമറയൂര്‍ ഗിരിജന്‍ മാരാര്‍ തുടങ്ങിയവര്‍ ശിഷ്യരില്‍ പ്രധാനികളാണ്. ഫ്രാന്‍സിലെ
കേരള മ്യൂസിക്ക് റിസര്‍ച്ച് സെന്ററിലെ ഏതാനം പ്രൊഫസര്‍മാര്‍ ശ്രീ കലാമണ്ഡലം ജയപ്രകാശ് നാരായണനൊടൊപ്പം കുറുപ്പാശാനെ സമീപിച്ച് ശിഷ്യത്വം സ്വീകരിക്കാനിടയായിട്ടുണ്ട്.
രാഘവക്കുറുപ്പാശാന്‍ പാടിയ ഒരു ത്യാണിയാണ് ആദ്യമായി പോസ്റ്റുന്നത്. അദ്ദേഹത്തിന്റെ പുത്രന്‍ ശ്രീ ക്ഷേത്രകലാപീഠം രാജേഷാണ് കൂടെ പാടിയിരിക്കുന്നത്.

അഷ്ടപദി-“ചന്ദനചര്‍ച്ചിത നീലകളേബര”
Clean
October 24, 2008 12:34 AM PDT

ജയദേവ വിരചിതമായ “ചന്ദനചര്‍ച്ചിത നീലകളേബര” എന്ന അഷ്ടപദി സോപാനസംഗീതവഴിക്ക് ആലപിച്ചത്.

ആലാപനം & ഇടയ്ക്ക: ആലിപ്പറമ്പ് ശിവരാമപൊതുവാള്‍

കൂടെ പാടുന്നത്: കലമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ്.

Next Page